Ind disable
 

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍

0comments

“നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍” എന്ന് പറഞ്ഞു കഴിയുമ്പോള്‍ എപ്പോഴും പ്രോഡ്യൂസറുടെ മുഖത്തെക്ക് തന്‍റെ നോട്ടം പോകുന്നതെന്താണെന്ന് എത്ര ആലോചിച്ചിട്ടും സുരേഷ് ഗോപിക്ക് മനസ്സിലായില്ല. പരിപാടി തുടങ്ങുന്നതിനു രണ്ടു മാസം മുന്നേ പത്തു നാല്‍പ്പത്തഞ്ചു ലക്ഷം പ്രേക്ഷകരെക്കൊണ്ട്  ”അടൂര്‍ ഗോപാലകൃഷ്ണന്‍ ഏതു നാട്ടുകാരനാണ്”  ”കാള വാല് പൊക്കുന്നതെന്തിന്”  ”മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്ഥിരമായി ഉടുക്കുന്ന കള്ളിമുണ്ടിന്‍റെ നിറമെന്ത്” തുടങ്ങിയ പത്തു മുപ്പതു ചോദ്യങ്ങളുടെ ഉത്തരം SMS അയപ്പിച്ചു ഓള്‍റെഡി കോടിശ്വരന്‍ ആയിമാറിക്കഴിഞ്ഞത്‌ കൊണ്ടാകാം.
പതിവ് പോലെ ഡയറക്ട്ടര്‍ നേരത്തെ എഴുതിത്തന്നു ,താന്‍ കുത്തിയിരുന്നു ബൈഹാര്‍ട്ടാക്കിയ കടിച്ചാല്‍ പൊട്ടാത്ത അമിതാഭ്ബച്ചന്‍ മോഡല്‍ സാഹിത്യം വിളംബിക്കഴിഞ്ഞപ്പോള്‍ ഫാസ്റ്റസ്റ്റ്‌ ഫിംഗര്‍ കളിക്കാന്‍ റെഡിയായി മോണിട്ടര്‍ കുത്തിത്തുളച്ചു കളയുമെന്ന ഭാവത്തില്‍ ഇരിക്കുന്ന പത്തു മത്സരാര്‍ഥികളെയും നോക്കി സുരേഷണ്ണന്‍ ചോദ്യമെറിഞ്ഞു.

മന്ത്രിയുടെ തന്ത്രങ്ങള്‍ - റീലോഡഡ് ;)

0comments

ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് അതിബുദ്ധിമാനായ ഒരു മന്ത്രിയും.
രാജാവ് കൊടുംക്രൂരനും, ശക്തിശാലിയും ആയിരുന്നു. തന്‍റെ പ്രജകളുടെയും , അനുചരന്മാരുടെയും നിസ്സാരമായ തെറ്റുകള്‍ക്ക് പോലും അതികഠിനമായ ശിക്ഷ വിധിച്ചിരുന്ന രാജാവിനെ പ്രജകള്‍ക്കെല്ലാം വെറുപ്പും, പേടിയും ആയിരുന്നു. അങ്ങനെയിരിക്കെ രാജാവിന്‍റെ ഉപദ്രവങ്ങളില്‍ നിന്നും തങ്ങളെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും, അനുചരന്മാരും കൂടി മന്ത്രിയെ ചെന്ന് കണ്ടു. കൂടിയാലോചനകള്‍ക്ക് ശേഷം മന്ത്രി ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചു. ഇനി മുതല്‍ അനര്‍ഹമായി രാജാവ്‌ വിധിക്കുന്ന ശിക്ഷകള്‍ നടപ്പില്‍ വരുത്തിയതായി രാജാവിനെ അറിയിക്കുമെങ്കിലും യഥാര്‍ഥത്തില്‍ ശിക്ഷ നടപ്പാക്കില്ല. അതിനു ശേഷം രാജാവ്‌ അനാവശ്യമായി വിധിക്കുന്ന നിരപരാധികളെ മന്ത്രിയുടെയും , രാജഗുരു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്മാരുടെയും നിര്‍ദ്ദേശപ്രകാരം വെറുതെ വിടാന്‍ തുടങ്ങി. അങ്ങനെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിക്ക് ഒരളവുവരെ ശമനം വന്നു.

ദൈവത്തിന്‍റെ ഡയറിക്കുറിപ്പ്‌

0comments


“സാര്‍ , ചായ”
“ഉം മേശപ്പുറത്ത് വച്ചിട്ട് പൊയ്ക്കോ” കെ.മധു പറഞ്ഞു.
ടീബോയ്‌ സനല്‍ രണ്ടു ചായക്കപ്പുകളും മേശമേല്‍ വച്ച് ഒഴിഞ്ഞ ട്രെയുമായി മുറിക്ക് പുറത്തിറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചു. ആരുമില്ല. അവന്‍ മതിലോട് ചേര്‍ന്ന് നിന്ന് അകത്തെ സംഭാഷണം കേള്‍ക്കാന്‍ ചെവിയോര്‍ത്തു.
സനലിന് മുപ്പതുവയസ്സ് പ്രായം വരും. സിനിമാഭ്രാന്ത്‌ തലയ്ക്കു പിടിച്ചു കോഴിക്കോട്  വിട്ട് ഈ ചെന്നൈ നഗരത്തില്‍ എത്തിയിട്ട് പത്തു വര്‍ഷങ്ങള്‍ ആവുന്നു. ഇതിനിടെ കൈവരിച്ച നേട്ടം ഈ പ്രൊഡക്ഷന്‍ കമ്പനിയിലെ ചായ കൊടുപ്പുകാരന്‍ ആകാന്‍ സാധിച്ചു എന്നതാണ്.
 

പലവട്ടം © 2010

Blogger Templates by Splashy Templates